“Let be positive in negative situation.” -Dr. APJ Abdul Kalam
Schemes
Research & Development
ഗവേഷണവും വികസനവും പുനരധിവാസത്തിന് : 30 ലക്ഷം രൂപ
കേരളം ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ കാര്യത്തില്‍ ഒരു കുതിച്ചു കയറ്റത്തിന്റെ പാതയിലാണ്. ജനങ്ങളുടെ ജീവിതത്തില്‍ കംപ്യൂട്ടറും ഇന്റര്‍നെറ്റും സാങ്കേതിക വിദ്യകളും കൈവരിച്ച പുരോഗതി അസൂയാവഹമാണ്. കേരളീയരുടെ ജീവിതം ഉന്നത നിലയിലെത്തിച്ചത് നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളും ഗവേഷണപദ്ധതികളുമാണ്. സമൂഹതലത്തില്‍ പുനരധിവാസം (CBR) ഉറപ്പാക്കാനും, ആധുനിക സഹായോപകരണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാനും വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും ആധുനികത ഉറപ്പാക്കാനും പ്രത്യേകം അവസരം കണ്ടെത്തിയിരിക്കുന്നു . ഇത് മെഡിക്കല്‍, എന്‍ജിനീയറിംഗ്, ബയോടെക്നോളജി, സാമൂഹ്യതലത്തില്‍ പുനരധിവാസം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു വരുന്ന യുവഗവേഷകര്‍ക്ക് സഹായധനവും, പ്രോത്സാഹനവും എത്തിച്ചാല്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ഗവേഷണത്തിനും, വികസനത്തിനും വേഗതയേറുമെന്ന് കമ്മീഷണറേറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക വിദ്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രതിഭകളെ ആകര്‍ഷിപ്പിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കമ്മീഷണറേറ്റ് അവസരം ഒരുക്കി വരുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ പ്രയോജനം ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിലും ലഭ്യമാക്കുന്നുവെന്നതാണ് ഗവേഷണ വികസന പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഈ ഗവേഷണ പദ്ധതികള്‍ ഭാരതത്തിന് തന്നെ മാതൃകയാകത്തക്കവിധം ആസൂത്രണം ചെയ്താണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ നിര്‍വ്വഹണത്തിന് 30 ലക്ഷം രൂപ 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്ക് ആവശ്യമുണ്ട്. ടി തുക വിനിയോഗിക്കുന്നതിനുള്ള ഭരണാനുമതിക്കായി അഭ്യര്‍ത്ഥിക്കുന്നു.
Printing and Publication of Hand Book and Brochures
ലഘു ലേഖകള്‍, കൈപ്പുസ്തകം, ബ്രോഷറുകള്‍ എന്നിവയുടെ പ്രസിദ്ധീകരണം : 03 ലക്ഷം രൂപ
ലഘുലേഖകള്‍, കൈപ്പുസ്തകം (Hand Book)) ബ്രോഷറുകള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നതിന് 03 ലക്ഷം രൂപ ആവശ്യമുണ്ട്. ലഘുലേഖകളും നോട്ടീസുകളും, കൈപ്പുസ്തകവും പ്രസിദ്ധീകരിക്കുക വഴി പൊതുജനങ്ങളെയും ഭിന്നശേഷിക്കാരെയും പരസ്പരം സൗഹൃദപൂര്‍വ്വം അടുപ്പിക്കുവാനും ഭിന്നശേഷിക്കാര്‍ക്കായുളള ദേശീയ നിയമത്തെപ്പറ്റി ഭിന്നശേഷിക്കാരില്‍ വ്യക്തമായ ധാരണ ജനിപ്പിക്കുവാനും പൊതു ജനങ്ങളിലും ഉദ്യോഗസ്ഥരിലും ഭിന്നശേഷിക്കാരോടുള്ള ചുമതലാബോധം വര്‍ദ്ധിപ്പിക്കുവാനും അവര്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിച്ച് നല്‍കാനും പ്രാപ്തരാക്കുന്നു. സമൂഹത്തിലെ എല്ലാ തുറകളില്പ്പെട്ടവര്ക്കിടയിലും വിശിഷ്യ യുവജനങ്ങള്‍ക്കിടയിലും വനിതകള്‍ക്കിടയിലും ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് ദീര്‍ഘമായ പ്രയോജനവും ഫലപ്രദമായ പ്രവര്‍ത്തനവും സാദ്ധ്യമാക്കുന്ന കൈപ്പുസ്ത പ്രസിദ്ധീകരണം ഭിന്നശേഷിക്കാര്‍ക്ക് വിവിധ സേവനങ്ങളെപ്പറ്റി വിജ്ഞാനവും അവ നേടാനായുള്ള അപേക്ഷ ഫാറങ്ങളുടെ മാതൃക കൂടി ലഭ്യമാക്കാനും ഉപകരിക്കും. 03 ലക്ഷം രൂപ 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമുണ്ട്. ടി തുക വിനിയോഗിക്കുന്നതിനുളള ഭരണാനുമതിയ്ക്കായി അഭ്യര്‍ത്ഥിക്കുന്നു.
Awareness Programmes through print and Electronic media
പത്ര ദൃശ്യ ശ്രാവ്യമാദ്ധ്യമങ്ങളിലൂടെയും മാഗസീനുകളിലൂടെയും 126 ലക്ഷം രൂപ വാര്‍ഷിക പതിപ്പുകളിലൂടെയും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും കൂടിയുള്ള പൊതുജന ബോധവല്‍ക്കരണം
ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള 2016 ലെ ദേശീയ നിയമത്തെക്കുറിച്ച് ഭിന്നശേഷിക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരില്‍ എത്തിക്കുക എന്നതാണ് കമ്മീഷണറേറ്റിന്റെ പരമപ്രധാനമായ ഉദ്ദേശ്യം. കൂടാതെ പത്രദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം വളരെ വര്‍ദ്ധിച്ച് വരുന്ന ഒരു കാലഘട്ടമാണിപ്പോള്‍. പരസ്യങ്ങള്‍ക്ക് ശക്തമായ സ്വാധീനം ഉള്ളതിനാല്‍ ടി.വി പരസ്യങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഭിന്നശേഷിക്കാര്‍ക്കായുള്ള ദേശീയ നിയമം, അംഗവൈകല്യം തടയല്‍ എന്നിവ സംബന്ധിച്ച ലഘു ഡോക്യുമെന്ററികളും മുദ്രാവാക്യങ്ങളും സംപ്രേക്ഷണം ചെയ്യുന്നതുമൂലം വളരെ വേഗം സമൂഹത്തില്‍ ഇതു സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം റേഡിയോ വഴി പ്രക്ഷേപണം ചെയ്യുന്നതും പത്രത്താളുകളില്‍ വാര്‍ത്തയും പരസ്യവുംകൊടുക്കുന്നതും അതുപോലെത്തന്നെ മാഗസീനുകളിലും, വാര്‍ഷിക പതിപ്പുകളിലും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കൂടിയുള്ള പരസ്യം ചെയ്യല്‍ എന്നിവ കമ്മീഷണറേറ്റ് നടപ്പിലാക്കി വരുന്ന പരിപാടികളാണ്. ആയതിനാല്‍ സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള ജനതയ്ക്ക് ഈ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ബോധവല്‍ക്കരണം വമ്പിച്ച ഫലം കണ്ടെത്താനാകും . തദ്വാര വൈകല്യമെന്ന മഹാവിപത്തിനെ പരമാവധി അകറ്റി നിര്‍ത്താന്‍ കഴിയുന്ന ഒന്നാമത്തെ സംസ്ഥാനമാക്കി തീര്‍ക്കാനാകും. ഈ സാഹചര്യത്തില്‍ ടി.വി, പത്രങ്ങള്‍, റേഡിയോ, മാഗസീനുകള്, വാര്‍ഷിക പതിപ്പുകള്‍, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്ക് പരിപാടികള്‍ സംപ്രേക്ഷണം/ പ്രക്ഷേപണ/പ്രസിദ്ധീകരണം നടത്താനായി 126 ലക്ഷം രൂപ 2021-22 സാമ്പത്തിക വര്‍ഷം ഈയിനത്തില്‍ വിനിയോഗിക്കുവാന്‍ ഭരണാനുമതിയ്ക്കായി അഭ്യര്‍ത്ഥിക്കുന്നു.
ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള 2016 ലെ ദേശീയ നിയമത്തെക്കുറിച്ച് ഭിന്നശേഷിക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരില്‍ എത്തിക്കുക എന്നതാണ് കമ്മീഷണറേറ്റിന്റെ പരമപ്രധാനമായ ഉദ്ദേശ്യം. കൂടാതെ പത്രദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം വളരെ വര്‍ദ്ധിച്ച് വരുന്ന ഒരു കാലഘട്ടമാണിപ്പോള്‍. പരസ്യങ്ങള്‍ക്ക് ശക്തമായ സ്വാധീനം ഉള്ളതിനാല്‍ ടി.വി പരസ്യങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഭിന്നശേഷിക്കാര്‍ക്കായുള്ള ദേശീയ നിയമം, അംഗവൈകല്യം തടയല്‍ എന്നിവ സംബന്ധിച്ച ലഘു ഡോക്യുമെന്ററികളും മുദ്രാവാക്യങ്ങളും സംപ്രേക്ഷണം ചെയ്യുന്നതുമൂലം വളരെ വേഗം സമൂഹത്തില്‍ ഇതു സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നുണ്ട്. ഇതോടൊപ്പം റേഡിയോ വഴി പ്രക്ഷേപണം ചെയ്യുന്നതും പത്രത്താളുകളില്‍ വാര്‍ത്തയും പരസ്യവുംകൊടുക്കുന്നതും അതുപോലെത്തന്നെ മാഗസീനുകളിലും, വാര്‍ഷിക പതിപ്പുകളിലും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കൂടിയുള്ള പരസ്യം ചെയ്യല്‍ എന്നിവ കമ്മീഷണറേറ്റ് നടപ്പിലാക്കി വരുന്ന പരിപാടികളാണ്. ആയതിനാല്‍ സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള ജനതയ്ക്ക് ഈ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ബോധവല്‍ക്കരണം വമ്പിച്ച ഫലം കണ്ടെത്താനാകും . തദ്വാര വൈകല്യമെന്ന മഹാവിപത്തിനെ പരമാവധി അകറ്റി നിര്‍ത്താന്‍ കഴിയുന്ന ഒന്നാമത്തെ സംസ്ഥാനമാക്കി തീര്‍ക്കാനാകും. ഈ സാഹചര്യത്തില്‍ ടി.വി, പത്രങ്ങള്‍, റേഡിയോ, മാഗസീനുകള്, വാര്‍ഷിക പതിപ്പുകള്‍, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്ക് പരിപാടികള്‍ സംപ്രേക്ഷണം/ പ്രക്ഷേപണ/പ്രസിദ്ധീകരണം നടത്താനായി 126 ലക്ഷം രൂപ 2021-22 സാമ്പത്തിക വര്‍ഷം ഈയിനത്തില്‍ വിനിയോഗിക്കുവാന്‍ ഭരണാനുമതിയ്ക്കായി അഭ്യര്‍ത്ഥിക്കുന്നു.
To conduct an inspection in connection to establish the registration of the institutions for Persons with Disabilities
ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്ട്രേഷന് ഉറപ്പാക്കലും ഉപഹാരങ്ങളും : 02 ലക്ഷം രൂപ
1995 ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ദേശീയ നിയമത്തിലെ അധ്യായം IX പ്രകാരം ഏതൊരാളും ഒരു രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പ്രകാരമല്ലാതെ വൈകല്യങ്ങളുള്ള ആളുകള്‍ക്ക് വേണ്ടി ഒരു സ്ഥാപനം സ്ഥാപിക്കുവാനോ പരിപാലിക്കുവാനോ പാടുള്ളതല്ല എന്ന് നിഷ്കർഷിച്ചിട്ടുണ്ട് . ആയതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരായുള്ള ആളുകള്‍ക്ക് വേണ്ടിയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ഭിന്നശേഷിക്കാര്‍ക്കായുളള ദേശീയ നിയമത്തില്‍ പറയും പ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്നും ഉറപ്പ് വരുത്തേണ്ടതാണ് . നിയമത്തിലേയും അതിന്റെ കീഴില്‍ ഉണ്ടായിട്ടുള്ള ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടാണോ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുവാനും കമ്മീഷണറേറ്റിന് അധികാരമുണ്ട് . നിയമം നിഷ്കര്‍ഷിക്കും പ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങള്‍ 5% മോ അതില്‍ കൂടുതലോ ഭിന്നശേഷിക്കാരെ ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്കുവാനും പരിശോധനയ്ക്കായി പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ടി.എ/ഡി.എ മുതലായവ നല്‍കുന്നതിലേയ്ക്കായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 02 ലക്ഷം രൂപ നീക്കി വയ്ക്കുന്നതിനുള്ള ഭരണാനുമതിയ്ക്കായി അഭ്യര്‍ത്ഥിക്കുന്നു.
To conduct the Adalaths and sitting for disabled persons
ഭിന്നശേഷിക്കാര്‍ക്കായി അദാലത്തുകളും സിറ്റിംഗുകളും : 03 ലക്ഷം രൂപ
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജില്ലകള്‍ തോറും അദാലത്തുകള്‍ സംഘടിപ്പിക്കുവാന്‍ കമ്മീഷണറേറ്റ് ഉദ്ദേശിക്കുന്നു. ഇത് പഞ്ചായത്ത് തലംവരെ എത്തിക്കുകയാണ് കമ്മീഷണറേറ്റിന്റെ ലക്ഷ്യം. ജില്ലാതല അദാലത്ത് പരിപാടികളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേലധികാരികളെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് ആസൂത്രണം ചെയ്യുന്നതിനാല്‍ പരാതികളില്‍ മിക്കവയ്ക്കും അന്നു തന്നെ പരിഹാരം സാധ്യമാകുകയും ചെയ്യുന്നു. ഓരോ അദാലത്തുകള്‍ക്കും അതാതു ജില്ലാ മാദ്ധ്യമങ്ങളിലൂടെ നന്നായി പ്രചാരം നല്കുന്നതിനാല് പരമാവധി ഭിന്നശേഷിക്കാര്‍ പങ്കെടുക്കുകയും അദാലത്തുകള്‍ കമ്മീഷണറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രചാരം നല്‍കുകയും ചെയ്യുന്നു. പ്രസ്തുത അദാലത്തുകള്‍ നടത്തുന്നതിലേയ്ക്കായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അഭ്യര്‍ത്ഥിക്കുന്ന തുക 03 ലക്ഷം രൂപ.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജില്ലകള്‍ തോറും അദാലത്തുകള്‍ സംഘടിപ്പിക്കുവാന്‍ കമ്മീഷണറേറ്റ് ഉദ്ദേശിക്കുന്നു. ഇത് പഞ്ചായത്ത് തലംവരെ എത്തിക്കുകയാണ് കമ്മീഷണറേറ്റിന്റെ ലക്ഷ്യം. ജില്ലാതല അദാലത്ത് പരിപാടികളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേലധികാരികളെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് ആസൂത്രണം ചെയ്യുന്നതിനാല്‍ പരാതികളില്‍ മിക്കവയ്ക്കും അന്നു തന്നെ പരിഹാരം സാധ്യമാകുകയും ചെയ്യുന്നു. ഓരോ അദാലത്തുകള്‍ക്കും അതാതു ജില്ലാ മാദ്ധ്യമങ്ങളിലൂടെ നന്നായി പ്രചാരം നല്കുന്നതിനാല് പരമാവധി ഭിന്നശേഷിക്കാര്‍ പങ്കെടുക്കുകയും അദാലത്തുകള്‍ കമ്മീഷണറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രചാരം നല്‍കുകയും ചെയ്യുന്നു. പ്രസ്തുത അദാലത്തുകള്‍ നടത്തുന്നതിലേയ്ക്കായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അഭ്യര്‍ത്ഥിക്കുന്ന തുക 03 ലക്ഷം രൂപ.
Legal aid / Advice for disabled persons
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സൗജന്യ നിയമസഹായം: 10 ലക്ഷം രൂപ
കമ്മീഷണറേറ്റിനെതിരായും കമ്മീഷണര്‍ എതിര് കക്ഷിയായി വ്യവഹാരങ്ങള്‍ ഉടലെടുക്കുമ്പോഴും ഹൈക്കോടതി, സൂപ്രീംകോടതി, ലോകായുക്ത തുടങ്ങിയ കോടതികളില്‍ നിയമ സഹായത്തിനും കേസുകള്‍ പ്രതിരോധിക്കാനും അഭിഭാഷകര്‍ ഇപ്പോള്‍ നിലവിലില്ല. കമ്മീഷണറേറ്റിനെതിരെയും അത്തരം സന്ദര്‍ഭങ്ങളില്‍ ലിറ്റിഗേഷന്‍ ചാര്‍ജ്ജായി ചെലവ് ചെയ്യാന്‍ വേണ്ടി വരുന്ന തുകയും കമ്മീഷണറേറ്റിന്റെ ചെലവിനത്തില്‍ വരുന്നുണ്ട്. ആയതിന്റെ ചെലവിലേയ്ക്കായി 10 ലക്ഷം രൂപ 2021-22 സാമ്പത്തിക വര്‍ഷം വകയിരുത്താനും അതിനുള്ള നിയമാനുവാദവും തുക ചെലവഴിക്കുവാനുമുള്ള ഭരണാനുമതിയ്ക്കായി അഭ്യര്‍ത്ഥിക്കുന്നു.
Entertainment or cultural and sports activities for disabled persons
ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ/സംസ്ഥാനതല കലാമേളകളും സാംസ്കാരിക പരിപാടികളും : 03 ലക്ഷം രൂപ
കലാമേളകള്‍ ഭിന്നശേഷിക്കാര്‍ക്കായി ഉറപ്പുവരുത്തുകയെന്നത് ഒരു നൂതന പദ്ധതിയാണ്. കലാമേളകള്‍ കലാകായിക രംഗങ്ങളിലൂടെ നടപ്പാക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ഭിന്നശേഷിക്കാരില്‍ സമര്‍ത്ഥരായ കലാകാരന്മാരും കായിക താരങ്ങളുമുണ്ട്. ഇവര്‍ക്ക് പ്രോത്സാഹനവും, മാര്‍ഗ്ഗ ദര്‍ശനവും നല്കിയാല് വന്‍ കുതിച്ചു ചാട്ടത്തിന് മനസ്സുള്ള ഭിന്നശേഷിക്കാരായ കായിക താരങ്ങളെ കണ്ടെത്തി പരിശീലനം നല്കി രംഗത്തിറക്കാനും, എല്ലാവര്ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഇനങ്ങള്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കി എല്ലാവര്ക്കും സമത്വപൂര്വ്വം കായികാഭിരുചി പ്രദര്‍ശിപ്പിക്കാനും അവസരമുണ്ടാകും . സ്കൂള്‍ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങളിലെ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഇക്കൊല്ലം തുടര്‍പരിശീലനം നടപ്പിലാക്കുമ്പോള്‍ കായിക ശേഷിയില്‍ മുന്‍പന്തിയില്‍ എത്തിച്ചേരാന്‍ അവസരം മാത്രമല്ല ദേശീയ അന്തര്‍ദ്ദേശിയ മത്സരങ്ങളില്‍വരെ നമ്മുടെ സംസ്ഥാനത്തിനഭിമാനമായ പ്രകടനം കാഴ്ച്ച വയ്ക്കാന്‍ അവര്‍ക്ക് കഴിയും. അതുപോലെയാണ് കലാരംഗത്തും അവരെ പ്രോത്സാഹിപ്പിക്കാനുദ്ദേശിക്കുന്നത്. സാംസ്കാരിക രംഗത്ത് എല്ലായിനങ്ങളിലും വൈകല്യത്തെ അതിജീവിച്ച് അവര്‍ ജില്ലാതല, സംസ്ഥാനതല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയും ദേശീയ തലത്തില്‍ മികവുറ്റ പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്യത്തക്ക വിധം സജ്ജമാക്കി തീര്‍ക്കുന്നതാണ്. കലാമേളകളില്‍ പങ്കെടുക്കുന്ന ഭിന്നശേഷിക്കാര്‍ക്കെല്ലാം ഉപഹാരങ്ങളും പ്രശംസപത്രവും ഉറപ്പാക്കും. ഭിന്നശേഷിക്കാരുടെ ശാരീരികവും മാനസികവുമായ എല്ലാ പരിമിതികളെയും പരിഗണിച്ച് അവരെ ഉല്ലാസത്തിലേയ്ക്കും വിനോദത്തിലേയ്ക്കും ആനയിക്കാനായി അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍, വിവിധ വിദ്യാലയങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയെല്ലാം പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് നടത്തപ്പെടുന്ന പരിപാടികള്‍, വിനോദത്തിലൂടെ, കൂട്ടായ്മയിലൂടെ വിജ്ഞാനവും സ്നേഹവും കരുതലും പുരോഗതിയും ഭദ്രതയും പ്രോത്സാഹനവും അവകാശ സംരക്ഷണവും അവസര സമത്വവും പകരും വിധത്തില്‍ ആയിരിക്കും സംഘടിപ്പിക്കുക. ജിവകാരുണ്യക്ഷേമപ്രവര്ത്തനങ്ങളില് എന്നും നിറസാന്നിദ്ധ്യമായി കൊണ്ടിരിക്കുന്ന വ്യക്തികളെ ആദരിക്കലും അവര്‍ക്കുള്ള പ്രതിഭാ പുരസ്കാരങ്ങള്‍ നല്‍കലും, വിവിധ തുറകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കലും ചെയ്യുന്നതിലൂടെ മേല്‍ വിവരിച്ച ചടങ്ങുകള്‍ മികവുറ്റതാക്കും. പ്രസ്തുത പരിപാടികള്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്നതിനായി 03 ലക്ഷം രൂപ 2021-22 സാമ്പത്തിക വര്‍ഷം ചെലവഴിക്കാനുള്ള ഭരണനുമതിയ്ക്കായി അഭ്യര്‍ത്ഥിക്കുന്നു.
Seminars and Awareness Programme
ബോധവല്‍ക്കരണപരിപാടികളും സെമിനാറുകളും കോണ്‍ഫറന്‍സുകളും : 30 ലക്ഷം രൂപ
ഭിന്നശേഷിക്കാര്‍ക്കായുള്ള 2016 ലെ ദേശീയ നിയമം അതിലെ വിവിധ ആവശ്യങ്ങള്‍ എന്നിവയെപ്പറ്റി ഭിന്നശേഷിക്കാര്‍ക്കും വിവിധ അവകാശങ്ങള്‍ ഇവര്‍ക്ക് ഉറപ്പാക്കാന്‍ ബാധ്യസ്ഥരായവര്‍ക്ക് ആയതിനെപ്പറ്റിയുള്ള ബോധവല്‍ക്കരണവും നടത്തുകയെന്ന രണ്ട് ദൗത്യങ്ങളും തുല്യ പ്രധാന്യത്തോടെയാണ് കമ്മീഷണറേറ്റ് നിര്‍വ്വഹിച്ച് വരുന്നത്. ഇതുപോലെ പരമപ്രധാനമായ വിഷയമാണ് 'അംഗവൈകല്യം തടയുക, കാലേകൂട്ടി കണ്ടുപിടിച്ച് ചികിത്സിക്കുക' എന്നത്. അംഗവൈകല്യത്തിന്റെ തോത് പരമാവധി കുറയ്ക്കാനായുള്ള പ്രസ്തുത ശ്രമത്തിലൂടെ വൈകല്യമുള്ളവരുടെ സംഖ്യ ഭാവിയില്‍ വര്‍ദ്ധിക്കാതെ പിടിച്ച് നിര്‍ത്താന്‍ കഴിയും. വൈകല്യത്തിന് കാരണങ്ങളായ, ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം, പോഷകാഹാരക്കുറവ്, രോഗങ്ങള്‍ വിശിഷ്യ പകര്‍ച്ചവ്യാധികള്‍, അപകടങ്ങള്‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതമായ ഉപയോഗം എന്നിവ ബോധവല്‍ക്കരണം വഴി നിയന്ത്രിക്കാന്‍ കഴിയുകയെന്നത് വൈകല്യം എന്ന അവസ്ഥയെ കഴിയുന്നത്ര അകറ്റി നിര്‍ത്താന്‍ ഉപകരിക്കും എന്ന തത്വത്തിലധിഷ്ഠിതമായാണ് ഈ പ്രവര്‍ത്തനം. അംഗവൈകല്യം സംഭവിച്ചവരെ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയും, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയും എപ്രകാരം ഫലവത്തായി പുനരധിവസിപ്പിക്കാമെന്നത് വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ പ്രായോഗികമായി നടപ്പിലാക്കാനാണ് കമ്മീഷണറേറ്റിന്റെ ശ്രമം. യുവജനങ്ങളിലെ ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്, ഗര്‍ഭസ്ഥ മാതാവിന്റെ ആരോഗ്യ പരിപാലനം, ആശുപത്രികളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍, നവജാത ശിശുക്കള്‍ക്ക് മികച്ച പരിചരണം, കുഞ്ഞുങ്ങളിലെ സുരക്ഷാകുത്തിവയ്പുകള്, അപകടങ്ങള്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുളള ബോധവല്‍ക്കരണ പദ്ധതികള്‍, പകര്‍ച്ച വ്യാധികളുടെ നിയന്ത്രണം, ശുചിത്വം പരിസര മലിനീകരണം എന്നിവയെപ്പറ്റിയുളള ബോധവല്‍ക്കരണം, പോഷകഹാരക്കുറവ്, രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, ഭിന്നശേഷിക്കാരായ വയോജനങ്ങളുടെ പരിരക്ഷ അവര്‍ക്കെതിരെയുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ കമ്മീഷണറേറ്റ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട് . ഇതിനായി ''അമ്മ കെയർ '',"അമ്മ ടീച്ചർ" എന്നീ രണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. സെമിനാറുകളും ശില്‍പ്പശാലകളും, ചര്‍ച്ചാക്ളാസുകളും ഉള്‍പ്പെടുന്ന ബോധവല്‍ക്കരണ പരിപാടികള്‍ സമൂഹത്തിലെ വിവിധ തുറകളില്പ്പെട്ടവരായ യുവജനങ്ങള്‍, വനിതകള്‍, സന്നദ്ധ സംഘടനകള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍,സാമൂഹ്യക്ഷേമ പ്രവര്‍ത്തകര്‍, സാങ്കേതിക വിദഗ്ദ്ധർ , ഐ.സി.ഡി.എസ് വര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, അഭിഭാഷകര്‍, എന്‍ജിനിയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിച്ചാണ് ഇപ്പോള്‍ നടത്തിവരുന്നത്. അംഗന്‍വാടി പ്രവര്‍ത്തകരും ഐ.സി.ഡി.എസ് പ്രവര്‍ത്തകരും, ആരോഗ്യ രംഗത്തെ ഫീല്‍ഡ് വര്‍ക്കര്‍മാരും, സന്നദ്ധ സേനാംഗങ്ങളും യുവജന പ്രതിനിധികളും, കുടുംബശ്രീ-സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഇത്തരം പരിപാടികളില്‍ സ്ഥിരം പങ്കെടുക്കേണ്ടവരാണ് . അവര്‍ക്ക് അര്‍ഹമായ (T.A) യാത്രാ ബത്തയും, ദിന ബത്തയും നൽകാറുണ്ട് . സര്‍ക്കാര്‍ ഇതര ജീവനക്കാരുടെ പരമാവധി സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നതിന് അവര്‍ക്ക് യാത്രബത്തയായി മിനിമം ആള്‍ക്ക് നൂറു രൂപ നിരക്കില്‍ നല്കുവാനുള്ള അനുവാദവും തരേണ്ടതാണ് . യുവജനങ്ങളെയും സന്നദ്ധ സംഘടനകളെയും പ്രത്യേകിച്ച് കോളേജ് എന്‍.എസ്.എസ് വാളന്റിയര്‍മാര്‍, അദ്ധ്യാപക സംഘടനകള്‍, ഫിസിയോതെറാപ്പിസ്റ്റുമാര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകമായി ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തുന്നതാണ്. മുകളില്‍ സൂചിപ്പിച്ചവ സംഘടിപ്പിക്കുമ്പോള്‍ കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനുള്ള ചെലവ്, അവരുടെ റ്റി.എ, പെട്രോള്‍ മറ്റു വാഹന ചെലവ്, അനുബന്ധ ചിലവുകള്‍ തുടങ്ങിവയയെല്ലാം ഇത്തരുണത്തില്‍ അനുവദിച്ച് ഉത്തരവാകാന്‍ അഭ്യര്‍ത്ഥിക്കുന്നു.ഇതിന് പുറമെ 2016 ലെ RPWD ആക്റ്റിന്റെ അടിസ്ഥാനത്തിലുള്ള സെമിനാറുകള്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നതിനായിട്ടും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അദ്ധ്യാപകരുടെ പരിശീലന പരിപാടിയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ സംബന്ധിച്ച് അദ്ധ്യാപകര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പുമായി സഹകരിച്ച് ക്ലാസ്സുകള്‍ നടത്തുന്നതിനുമായി 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്ക് 30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ടി തുക വിനിയോഗിക്കുന്നതിനുളള ഭരണാനുമതിക്കായി അഭ്യര്‍ത്ഥിക്കുന്നു.
Construction /Display of slides and Boards
ബോര്‍ഡുകളും ഗ്രാഫിക്സ് രൂപത്തിലുള്ള പരസ്യങ്ങളും നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുക : 10 ലക്ഷം രൂപ
സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിലേയ്ക്ക് ഭിന്നശേഷിക്കാര്‍ക്കായുള്ള സംരക്ഷണ നിയമത്തിലെ പ്രസക്ത വകുപ്പുകളും സുക്തങ്ങളും അടങ്ങുന്ന പരസ്യബോര്‍ഡുകള്‍ ജനങ്ങള്‍ കൂടുതല്‍ എത്തിച്ചേരുന്നിടങ്ങളില് സ്ഥാപിക്കുക എന്നത് പൊതുജന ബോധവല്‍ക്കരണ പരിപാടിയില്‍ ഒരു പ്രധാന മാര്‍ഗ്ഗമാണ്. ഭിന്നശേഷിക്കാര്‍ക്കായുളള ദേശീയ നിയമത്തെപ്പറ്റിയും അംഗവൈകല്യം തടയുന്നതിനെപ്പറ്റിയുമുള്ള ബോര്‍ഡുകള്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിലേയ്ക്ക് ഭിന്നശേഷിക്കാര്‍ക്കായുള്ള സംരക്ഷണ നിയമത്തിലെ പ്രസക്ത വകുപ്പുകളും സുക്തങ്ങളും അടങ്ങുന്ന പരസ്യബോര്‍ഡുകള്‍ ജനങ്ങള്‍ കൂടുതല്‍ എത്തിച്ചേരുന്നിടങ്ങളില് സ്ഥാപിക്കുക എന്നത് പൊതുജന ബോധവല്‍ക്കരണ പരിപാടിയില്‍ ഒരു പ്രധാന മാര്‍ഗ്ഗമാണ്. ഭിന്നശേഷിക്കാര്‍ക്കായുളള ദേശീയ നിയമത്തെപ്പറ്റിയും അംഗവൈകല്യം തടയുന്നതിനെപ്പറ്റിയുമുള്ള ബോര്‍ഡുകള്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Awards for literary works in Connection with disabled persons
ഭിന്നശേഷിക്കാരായവരുടെ കലാസൃഷ്ടിക്കുള്ള അവാര്‍ഡ് : 03 ലക്ഷം രൂപ
ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മകവും സാഹിത്യപരവുമായ വാസനകളെ പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും, അവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പുരസ്ക്കാരങ്ങള്‍ നല്‍കാനും ഉദ്ദേശിച്ചു കൊണ്ട് ഇവരുടെ സാഹിത്യ സൃഷ്ടികള്‍ക്ക് അവാര്‍ഡുകളും പുരസ്കാരങ്ങളും നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇവരുടെ സാഹിത്യ സൃഷ്ടികള്‍ മത്സരത്തിനായി ക്ഷണിക്കുകയും അവ വിദഗ്ദ്ധ സമിതിയെകൊണ്ട് പരിശോധിച്ച് വിലയിരുത്തി ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കാനുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാനായി ഉദ്ദേശിക്കുന്നു. ഇതിനായി 2021-22 സാമ്പത്തിക വര്‍ഷം ഭരണാനുമതിയ്ക്കായി അഭ്യര്‍ത്ഥിക്കുന്ന തുക 03 ലക്ഷം രൂപ.